പുഴ-സ്വപ്നാന്തപ്പതിപ്പ്‌

ചേന്ദമംഗലം മുണ്ടുപോൽ നേർത്ത്‌
ചോർന്നൊലിച്ചോരണക്കെട്ടു നോക്കി
ചോലയാറിൻ കരയ്ക്കു നില്ക്കുമ്പോൾ
കാലിൽ നിന്നും പെരുത്തുകേറുന്നു....

മാരുതീവിലാസം ഹോട്ടലിൽ നാം
ചോറിനായ്‌ കാത്തിരിക്കുമ്പൊഴാകാം,
കക്കയം ക്യാമ്പു വീണ്ടും മനസ്സിൽ
ചുട്ടുനീറാൻ തുടങ്ങുമ്പൊഴാകാം,
കാട്ടിലൊന്നുണ്ടു മൂളുന്നുമോളെ
പാട്ടുപാടിയുറക്കുമ്പൊഴാകാം,
ബാറിനുള്ളിലേയ്ക്കോടുമ്പൊഴാകാം,
നൂലു പൊട്ടിക്കറങ്ങുമ്പൊഴാകാം,
പേററിയാത്ത പെൺകിടാവിന്റെ
നേരറിഞ്ഞവൻ പാടുമ്പൊഴാകാം,
വഞ്ചിയാത്രയ്ക്കൊരുങ്ങുമ്പൊഴാകാം,
ചെങ്കൊടികളുയർത്തുമ്പൊഴാകാം,
ശാസ്ത്രസാഹിത്യപുഷ്ടമാം പൂർണ്ണ-
സാക്ഷരത്വപ്പിറന്നാളിലാകാം,
ഭാവിരൂപങ്ങളൂറും മനസ്സിൻ
പാഠഭേദം കുറിക്കുമ്പൊഴാകാം,
ലോക കപ്പു നടക്കുമ്പൊഴാകാം,
പൂരമേളം കൊഴുക്കുമ്പൊഴാകാം,
കെട്ടിയാടിയ വേഷങ്ങൾ വീണ്ടും
ചുട്ടികുത്താൻ കിടക്കുമ്പൊഴാകാം......

ഒട്ടുനാൾ കൂടിയെല്ലാം ക്ഷമിച്ചാൽ
ഒക്കെയും ചെളിക്കുത്തൊഴുക്കായി-
ക്കിട്ടും...എന്നിതാ നർമ്മബോധത്തിൻ
പച്ച കൈവിട്ട കാടു കേറുന്നു
ജാലകങ്ങളടച്ചിട്ടു മാത്രം
നേരുപോൽ നഗ്നരായവർ നമ്മൾ.....

കാട്ടിലൊന്നുണ്ടു മൂളുന്നു വീണ്ടും,
കാത്തിരിപ്പിൻ സമയവും നാളും


No comments:

Post a Comment